കോട്ടയം: പ്രളയ മുന്നറിയിപ്പുകൾക്കിടെ രക്ഷാപ്രവർത്തനത്തിന് ജലവാഹനങ്ങളുടെ കണക്ക് ശേഖരിച്ച് പൊലീസ്. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരമായിരുന്നു പൊലീസിെൻറ കണക്കെടുപ്പ്.
ഫിഷറീസ്, ടൂറിസം വകുപ്പുകളിൽ രജിസ്ട്രേഷൻ ഇല്ലാത്ത, പ്രാദേശികതലത്തിൽ ഉപയോഗിക്കാൻ കഴിയുന്ന വള്ളങ്ങളുടെ വിവരങ്ങളാണ് പൊലീസ് ശേഖരിച്ചത്. ഇത് ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറി. ഇതനുസരിച്ച് മൂവായിരത്തോളം ജലവാഹനങ്ങളുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഒാരോ സ്റ്റേഷനിൽനിന്നും ലഭിച്ച വള്ളങ്ങളുടെ കണക്ക് ക്രോഡീകരിച്ചുവരുകയാണെന്നും ഉടൻ സംസ്ഥാനതലത്തിൽ പട്ടിക പ്രസിദ്ധീകരിക്കുമെന്നും ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു.
ടൂറിസം, ഫിഷറീസ്, പോർട്ട് ഡിപ്പാർട്ട്െമൻറ് എന്നിവയുടെ രജിസ്ട്രേഷൻ ഇല്ലാത്ത കെട്ടുവള്ളങ്ങൾ, ചെറുവള്ളങ്ങൾ, ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ എന്നിവയുടെ കണക്കാണ് ശേഖരിച്ചത്. മത്സ്യബന്ധന വള്ളങ്ങളുടെ വിവരങ്ങൾ ഫിഷറീസ് വകുപ്പിനുള്ളതിനാൽ രക്ഷാപ്രവർത്തനത്തിന് ഇത് ഉപയോഗപ്പെടുത്താൻ കഴിയും. മറ്റ് വകുപ്പുകളെയും സമാനരീതിയിൽ ഉപയോഗിക്കാൻ കഴിയും.
എന്നാൽ, പ്രാദേശികതലത്തിലെ ചെറുവള്ളങ്ങളുടെ വിവരങ്ങൾ സർക്കാർ സംവിധാനങ്ങളിലൊന്നുമില്ല. ഇതിനാലാണ് പൊലീസ് സഹായത്തോടെ വിവരശേഖരണം നടത്തിയതെന്ന് ദുരന്ത നിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറി ശേഖര്‍ എല്‍. കുര്യാക്കോസ് പറഞ്ഞു. പൊലീസ് സ്േറ്റഷനിൽ ഈ കണക്കുകൾ ഉണ്ടാകുമെന്നതിനാൽ പ്രളയഘട്ടത്തിൽ അവർക്ക് വേഗം ഇടപെടാൻ കഴിയും. ഇതുകൂടി ലക്ഷ്യമിട്ടാണ് പൊലീസിനെ ഇതിെൻറ ഭാഗമാക്കിയത്.
പട്ടിക പ്രസിദ്ധീകരിക്കുന്നതോെട മറ്റ് വകുപ്പുകൾക്കും ഇവരുടെ സഹായം തേടാൻ കഴിയും -അദ്ദേഹം പറഞ്ഞു. ഒാരോ സ്റ്റേഷൻ പരിധിയിലെയും ചെറുവള്ളങ്ങളുടെയും തുഴക്കാരുടെയും ഉടമകളുടെയും വിവരമാണ് പൊലീസ് അതോറിറ്റിക്ക് കൈമാറിയിരിക്കുന്നത്. ചെറിയ വള്ളങ്ങൾക്ക് എവിടെയും എത്താൻ കഴിയുമെന്നതിനാൽ വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിന് ഏറെ സഹായകമാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
അതിനിടെ, പ്രളയ മുൻകരുതലിെൻറ ഭാഗമായി മുൻവർഷങ്ങളിൽ വലിയ നാശം േനരിട്ട പ്രദേശങ്ങളിൽ മത്സ്യബന്ധന ബോട്ടുകളടക്കം എത്തിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.