ഏറ്റുമാനൂര്‍: ആളില്ലാത്ത വീട്ടില്‍നിന്ന് നാലുലക്ഷം രൂപ മോഷ്ടിച്ചു.പാറോലിക്കല്‍ റെയില്‍വേ ഗേറ്റിന് അടുത്ത് ബാബു മന്‍സില്‍ വീട്ടില്‍ ഹഫീസിന്റെ വീട്ടില്‍നിന്നാണ് നാലു ലക്ഷം രൂപ മോഷണം പോയത്. ഹഫീസും ഭാര്യയും വീട് അടച്ചിട്ട് എറണാകുളത്തെ ബന്ധുവീട്ടില്‍ വെള്ളിയാഴ്ച പോയിരുന്നു. തിങ്കളാഴ്ച തിരികെ എത്തിയപ്പോഴാണ് മുന്‍വശത്തെ വാതിൽ കുത്തിത്തുറന്ന നിലയില്‍ കണ്ടത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അലമാരതുറന്ന് സാധനങ്ങള്‍ വലിച്ചു വാരിയിട്ടിരിക്കുന്നത് കണ്ടത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന നാല് ലക്ഷത്തോളം രൂപയും കാണാനില്ലായിരുന്നു. ഉടന്‍ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി അറിയിച്ചു.
പൊലീസും ഡോഗ് സ്വാഡും വന്ന് പ്രാഥമിക പരിശോധന നടത്തി. സമീപത്ത് സി.സി ടി.വി കാമറകള്‍ ഇല്ലാത്തത് അന്വേഷണത്തിന് തിരിച്ചടിയായതായി സ്റ്റേഷന് ഹൗസ് ഓഫിസര്‍ എബ്രഹാം വര്‍ഗീസ് പറഞ്ഞു. മോഷണം നടന്നത് ചിലപ്പോള്‍ ശനിയാഴ്ച രാത്രിയോ ഞായറാഴ്ച രാത്രിയോ ആയിരിക്കാമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.