കോട്ടയം: പൊതുവേദിയിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ജനപക്ഷം സെക്കുലർ സ്ഥാനാർഥി പി.സി. ജോർജിനെതിരെ പൂഞ്ഞാറിലെ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി.
കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി പാറത്തോട് നടന്ന യോഗത്തിൽ പി.സി. ജോർജ്, സെബാസ്റ്റ്യൻ കുളത്തുങ്കലിനെ പലിശക്കാരനെന്ന് വിളിക്കുകയും ഇദ്ദേഹത്തെ ഇടവകയിൽനിന്ന് ഇറക്കിവിട്ടതായി ആക്ഷേപിക്കുകയും ചെയ്തെന്നാണ് പരാതി.
എന്നാൽ, കൂവപ്പള്ളി സർവിസ് സഹകരണ ബാങ്ക് അധ്യക്ഷൻ എന്നതിലുപരി ഒരുവിധ പണമിടപാടും താൻ നടത്തുന്നില്ലെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ പറയുന്നു. പാരമ്പര്യമായി നിയമവിധേയമായി ചിട്ടി ബിസിനസ് തെൻറ കുടുംബം നടത്തുന്നുണ്ട്. ഈ സ്ഥാപനത്തിലും നേരിട്ട് പങ്കാളിത്തമോ അധികാരമോ ഇല്ല.
തെരെഞ്ഞടുപ്പ് പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായി അനുഗ്രഹം തേടി പള്ളിയിലെത്തിയ തന്നെ വികാരി ജയിംസ് തെക്കുംചേരിക്കുന്നേൽ ഇറക്കിവിട്ടു എന്ന ആരോപണവും െതറ്റാണ്. ഇത് മതസ്പർധ വളർത്തുന്നതിനുവേണ്ടിയുള്ള ശ്രമമാെണന്നും വൈദികൻ ഇരുൈകയും നീട്ടി സ്വീകരിക്കുകയായിരുെന്നന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.