കോട്ടയം: മധ്യകേരളത്തിൽ ജയസാധ്യതയുള്ള മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ ബി.ജെ.പി തീരുമാനം. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഇത്തരം മണ്ഡലങ്ങളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്.
ക്രൈസ്തവ സഭകളുടെ പിന്തുണകൂടി ലഭിക്കുന്ന വിധത്തിലാണ് പട്ടിക. മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള സഭ തലവന്മാരെ പ്രധാനമന്ത്രിക്ക് മുന്നിലെത്തിച്ച് നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ക്രൈസ്തവ സഭ ഇക്കുറി തങ്ങെള പിന്തുണക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. പള്ളിത്തർക്കത്തിൽ ഇരുമുന്നണിയോടും അകലം പാലിക്കുന്ന സഭ നേതൃത്വത്തെ ഒപ്പം നിർത്താനുള്ള നീക്കങ്ങളും ബി.ജെ.പിയിൽ സജീവമാണ്. സ്ഥാനാർഥി നിർണയത്തിലും സഭകളുടെ പിന്തുണ തേടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പലയിടത്തും നേട്ടമുണ്ടാക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു. കോട്ടയം ജില്ലയിൽ രണ്ട് പഞ്ചായത്തില്‍ ഭരണം പിടിച്ചതും ആത്മവിശ്വാസം വർധിപ്പിക്കുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത മണ്ഡലങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചാൽ വിജയസാധ്യത തള്ളാനാവിെല്ലന്ന് നേതൃത്വം വിലയിരുത്തുന്നു.
കോട്ടയത്ത് പാലാ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലാണ് പിടിമുറുക്കുക. എ ക്ലാസ് മണ്ഡലത്തിെൻറ പട്ടികയിൽ കോട്ടയത്ത് കാഞ്ഞിരപ്പള്ളിയുണ്ട്. തൊട്ടടുത്ത് പാലായും. പത്തനംതിട്ടയിൽ കോന്നിയും ആറന്മുളയും റാന്നിയും എറണാകുളത്ത് തൃപ്പൂണിത്തുറയും. ബി ക്ലാസിൽ പറവൂരും കുന്നത്തുനാടും. സ്ഥാനാർഥി നിർണയ ചർച്ചകള്‍ക്ക് ശനിയാഴ്ച തുടക്കമായി. പാലായിൽ ശക്തനായ സ്ഥാനാർഥിയെ ഇറക്കി മത്സരം കടുപ്പിക്കാനും നീക്കങ്ങള്‍ നടക്കുന്നു. പൂഞ്ഞാറില്‍ പി.സി. ജോർജിനെ പിന്തുണക്കുന്ന വിധത്തിലുള്ള ചർച്ചയും അണിയറയിലുണ്ട്. അതേസമയം, പലയിടത്തും നേതൃതലത്തിൽ ഭിന്നത ശക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും ഇത് പ്രകടമായിരുന്നു. സ്ഥാനാർഥി നിർണയത്തിലടക്കം ഇൗ ഭിന്നത നിഴലിക്കുമെന്ന ആശങ്ക ചില നേതാക്കൾക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.