ലോട്ടറി വിൽപനക്കാരനെ ആക്രമിച്ച് പണം കവർന്ന സംഭവം: യുവാവ് പിടിയിൽ

കറുകച്ചാൽ: ലോട്ടറി വിൽപനക്കാരനെ ആക്രമിച്ച് പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്ത ശേഷം മുങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. വടവാതൂർ വിജയപുരം ചിക്കളത്ത് വീട്ടിൽ ഷെറിൻ സി. ജോസഫാണ് (28) അറസ്റ്റിലായത്. സെപ്റ്റംബർ 15നായിരുന്നു കേസിനാസ്പദമായ സംഭവം.

ലോട്ടറി വിൽപനക്കാരനായ നെടുംകുന്നം മോജിൻഭവനിൽ മോഹനനെ (50) നെടുംകുന്നം ഗവ. സ്‌കൂളിന് സമീപത്തുവെച്ച് ഷെറിനും സുഹൃത്തും ആക്രമിച്ച ശേഷം പണവും ടിക്കറ്റുകളുമടങ്ങിയ ബാഗുമായി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ സുഹൃത്തിനെ അയർക്കുന്നത്തുനിന്ന് പൊലീസ് നേരത്തേ പിടികൂടി.

ഇതേതുടർന്ന് ഷെറിൻ വിവിധ സ്ഥലങ്ങളായി ഒളിവിൽ താമസിക്കുകയായിരുന്നു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ശനിയാഴ്ച ഇയാളെ കറുകച്ചാൽ പൊലീസ് തിരുവല്ലയിൽനിന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഷെറിനെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Attacking a lottery seller and making money Robbery: Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.