അഖിൽ സി. ഷിജി, അഖിൽ ടി. ബേബി, എം.എസ്. സചിൻ, സബിൻ സണ്ണി,
അഭിഷേക് പ്രസാദ്, അർജുൻ കെ. അജയൻ
ഗാന്ധിനഗർ: യുവതിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിന് ചോദ്യംചെയ്ത സഹോദരനെയും സുഹൃത്തുക്കളെയും യുവതിയെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറുപേരെ അറസ്റ്റ് ചെയ്തു. അയ്മനം കാവനാച്ചിറ ചൂരത്ര വീട്ടിൽ അഖിൽ സി. ഷിജി (23), പുലിക്കുട്ടിശ്ശേരി മുട്ടേൽ ഭാഗത്ത് തെക്കേക്കരിച്ചിറയിൽ വീട്ടിൽ അഖിൽ ടി. ബേബി (27), ചാർത്താലിൽ മണപ്പുറത്ത് വീട്ടിൽ എം.എസ്. സചിൻ (26), പുലിക്കുട്ടിശ്ശേരി പന്നയ്ക്കൽ വീട്ടിൽ സബിൻ സണ്ണി (28), ചാർത്താലിൽ നമ്പുവാരത്തിൽ വീട്ടിൽ അഭിഷേക് പ്രസാദ് (26), പരിപ്പ് കോട്ടയ്ക്കൽ വീട്ടിൽ അർജുൻ കെ. അജയൻ (19) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി 11.50ഓടെ ഗൾഫിലേക്ക് പോകാൻ സഹോദരനും സുഹൃത്തുക്കളോടൊപ്പം കാറിൽ കസ്തൂർബാ ഭാഗത്തുള്ള പെട്രോൾ പമ്പിൽ എത്തിയ യുവതിക്ക് നേരെ ബൈക്കിൽ എത്തിയ ഇവർ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ഇത് യുവതിയുടെ സഹോദരൻ ചോദ്യം ചെയ്തതിനെ തുടർന്ന് യുവതിയെയും സഹോദരനെയും സുഹൃത്തുക്കളെയും കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു.
തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പരാതിയെ തുടർന്ന് ഗാന്ധിനഗർ പൊലീസ് കേസെടുക്കുകയും തിരച്ചിലിനൊടുവിൽ അന്വേഷണസംഘം ഇവരെ വിവിധസ്ഥലങ്ങളിൽ നിന്നായി പിടികൂടുകയായിരുന്നു.പ്രതികളിൽ ഒരാളായ അഖിൽ സിജിക്ക് ഗാന്ധിനഗർ, കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലും എം.എസ്. സചിന് വെസ്റ്റ് സ്റ്റേഷനിലും കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽകേസുകൾ നിലവിലുണ്ട്.ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐ പ്രദീപ് ലാൽ, ബിനുമോൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.