ബിജു
ചിങ്ങവനം: കൊലപാതകക്കേസ് പ്രതിക്കെതിരെ സാക്ഷി പറഞ്ഞതിന്റെ പേരിൽ വീട്ടില്‍ കയറി ആക്രമണം നടത്തിയ പ്രതി അറസ്റ്റിൽ. പനച്ചിക്കാട് പാതിയപ്പള്ള് കടവു ഭാഗത്ത് തെക്കേകറ്റ് വീട്ടിൽ ബിജുവാണ് (52) അറസ്റ്റിലായത്. മാതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ബിജു.
ഇയാൾക്കെതിരെ സാക്ഷി പറഞ്ഞതിനുള്ള വിരോധംമൂലമാണ് യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെയും യുവാവിന്റെ പിതാവിനെയും ആക്രമിച്ചത്. വീടിന് നാശനഷ്ടം വരുത്തുകയും ചെയ്തു. കൊലപാതക കേസിൽ പ്രതിയായ ശേഷം ഇയാളോട് സുഹൃദ്ബന്ധം നിലനിർത്താത്തതിന്റെ പേരിൽ സുഹൃത്തിന്റെ വീട്ടിലെ ജനൽ ചില്ലുകൾ എറിഞ്ഞു തകർത്തിരുന്നു. എസ്.എച്ച്.ഒ ടി.ആർ. ജിജു, സി.പി.ഒമാരായ മണികണ്ഠൻ, സലമോൻ, എസ്. സതീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.