12 ലക്ഷത്തിന്‍റെ കള്ളനോട്ട് കേസിൽ 29 വർഷത്തിനുശേഷം അറസ്റ്റ്

കോട്ടയം: കള്ളനോട്ട് കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി എറണാകുളം തൃക്കാക്കര കണ്ണമുറി വീട്ടിൽ ദീപ്ചന്ദിനെ (55) 29 വർഷത്തിനുശേഷം കോട്ടയം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 1991ൽ പാമ്പാടി, ചേന്നംപള്ളി ഭാഗത്ത് 12.58 ലക്ഷം രൂപ മൂല്യമുള്ള വ്യാജനോട്ടുകൾ നിർമിച്ച് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ക്രയവിക്രയം നടത്തിയതാണ് കേസിനാസ്പദമായ സംഭവം. പാമ്പാടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട്, ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് 1993ൽ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.

ജാമ്യത്തിലിറങ്ങിയ ഇയാൾ വിദേശത്തേക്ക് കടന്നുകളഞ്ഞു. യു.എ.ഇയിലും മുംബൈയിലുമായി ഒളിവിൽ കഴിഞ്ഞ ഇയാൾ എറണാകുളത്ത് എത്തിയതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. കാക്കനാട്ടെ സഹോദരന്‍റെ ഫ്ലാറ്റിൽനിന്നുമാണ് പിടികൂടിയത്. ഡിവൈ.എസ്.പി എസ്. അമ്മിണിക്കുട്ടൻ, എ.എസ്.ഐമാരായ ഷാജൻ മാത്യു, ബി. ഗിരീഷ്, എസ്.സി.പി.ഒമാരായ പ്രമോദ് എസ്. കുമാർ, സുനിമോൾ, സി.പി.ഒ ജാഫർ സി. റസാഖ് എന്നിവരാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Arrested after 29 years in a Rs 12 lakh counterfeit note case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.