വർക്ഷോപ് ഉടമക്കും ജീവനക്കാരനും നേരെ ആസിഡ് ആക്രമണം

കോട്ടയം: കട ഒഴിയുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് നാട്ടകം സിമൻറ് കവലയിൽ വർകഷോപ് ഉടമയ്ക്കും ജീവനക്കാരനും നേരെ ആസിഡ് ആക്രമണം.

ആക്രമണത്തിൽ പരിക്കേറ്റ കട ഉടമ ജോഷിയെയും ജീവനക്കാരൻ നിക്‌സണെയും ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചിങ്ങവനം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജോഷി ബന്ധുവിെൻറ കെട്ടിടത്തിലാണ് വർക്ഷോപ് നടത്തിയിരുന്നത്. 10 മാസം കൂടുമ്പോൾ ഈ വർക്ക്‌ഷോപ്പ് കെട്ടിടത്തിെൻറ കരാർ പുതുക്കിയാണ് ഇദ്ദേഹം കട നടത്തിയിരുന്നത്.

ഇതിനിടെ കഴിഞ്ഞ ദിവസം കട ഉടമ തമ്പി കട ഒഴിയണമെന്നാവശ്യപ്പെട്ട് രംഗത്ത് എത്തുകയായിരുന്നു. കട ഒഴിയുന്നതിനെച്ചൊല്ലി തമ്പിയും ജോഷിയും തമ്മിൽ വാക്കേറ്റമുണ്ടായി.

തുടർന്നു ഇരുവരും തമ്മിൽ കടയ്ക്കുള്ളിൽ ഏറ്റുമുട്ടുകയായിരുന്നു. ഇതിനു ശേഷം മടങ്ങിയെത്തിയ തമ്പി ൈകയിലുണ്ടായിരുന്ന ആസിഡ് ഇരുവർക്കും നേരെ പ്രയോഗിക്കുകയായിരുന്നു. റബർ ഷീറ്റ് ഉണ്ടാക്കാൻ ഉപയോഗിയ്ക്കുന്ന ആസിഡാണ് പ്രയോഗിച്ചത് എന്നാണ് സൂചന.

Tags:    
News Summary - acid attack against work shop owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.