ലിബിൻ
കോട്ടയം: കൊലപാതകശ്രമം, കവർച്ച, ക്വട്ടേഷൻ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി. അതിരമ്പുഴ ഐക്കരക്കുന്ന് കാറ്റാടിയിൽ ലിബിനെയാണ് (43) വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
ഏറ്റുമാനൂർ, കുറവിലങ്ങാട്, ഗാന്ധിനഗർ പൊലീസ് സ്റ്റേഷനുകളിൽ ലിബിനെതിരെ കേസുണ്ട്. ഗുണ്ട അക്രമം, നരഹത്യശ്രമം, മാരകായുധങ്ങളുമായി അക്രമം, വസ്തുവകകൾ നശിപ്പിക്കുക, മയക്കുമരുന്ന് കച്ചവടം തുടങ്ങിയ കേസുകളിൽ പ്രതിയാണ് ലിബിൻ. തൃശൂർ ചേർപ്പിൽ പൊലീസ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിൽ കഴിഞ്ഞുവരവെയാണ് കാപ്പ നിയമപ്രകാരം അറസ്റ്റ്.
കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട മൂന്നാമത്തെ ഗുണ്ടയാണ് ലിബിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.