കോട്ടയം: കോവിഡ് സാഹചര്യം മുതലെടുത്ത് തീവെട്ടിക്കൊള്ള നടത്തി സ്വകാര്യ ആംബുലൻസ് സർവിസുകൾ. കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് കോവിഡ് രോഗിയുടെ മൃതദേഹം കോതമംഗലം നെല്ലിക്കുഴിയിൽ എത്തിച്ചതിന് ബന്ധുക്കളിൽനിന്ന് വാങ്ങിയത് 12,500 രൂപ. 60-65 കി.മീ. ഓടിയതിനാണ് ഇത്ര വലിയ തുക വാങ്ങിയത്.
കഴിഞ്ഞ ഒമ്പതിനാണ് കോവിഡ് ബാധിച്ച നെല്ലിക്കുഴി സ്വദേശിയെ വെൻറിലേറ്റർ സൗകര്യവും നഴ്സുമുണ്ടായിരുന്ന ആംബുലൻസിൽ കോതമംഗലത്തുനിന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. 10,500 രൂപയാണ് കോട്ടയത്തേക്കുള്ള യാത്രയിൽ വാങ്ങിയത്.
ഈ സൗകര്യങ്ങളൊന്നുമില്ലാത്ത ആംബുലൻസാണ് മൃതദേഹം കൊണ്ടുപോയതിന് 12,500 രൂപ ഈടാക്കിയത്. പരിചയക്കുറവുള്ളതിനാലും ഇപ്പോഴത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്തും കൂടുതൽ തർക്കങ്ങൾക്കോ അന്വേഷണങ്ങൾക്കോ നിൽക്കാതെ പണം കൊടുക്കുകയായിരുെന്നന്ന് മരിച്ചയാളുെട മകൻ പറഞ്ഞു.
മെഡിക്കൽ കോളജിൽനിന്ന് എട്ടു കി.മീ. മാത്രം അകെലയുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ഈ രോഗിയെ എത്തിച്ചതിന് മറ്റൊരു ആംബുലൻസ് ഡ്രൈവർ വാങ്ങിയത് 3500 രൂപ. ഡ്രൈവർക്കുള്ള പി.പി.ഇ കിറ്റ് വാങ്ങിനൽകിയതും രോഗിയുടെ ബന്ധുക്കൾതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.