ഒഡിഷയിൽ ആൾക്കൂട്ടക്കൊല: നാലുപേർ അറസ്റ്റിൽ

ബാരിപാഡ: ഒഡിഷയിൽ സ്വകാര്യ സ്ഥാപന ജീവനക്കാരനെ കൂട്ടംചേർന്ന് ആക്രമിച്ചുകൊന്ന കേസിൽ നാലുപേർ അറസ്റ്റിൽ. ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിൽ ചൊവ്വാഴ്ച നടന്ന സംഭവത്തിൽ വ്യാഴാഴ്ചയാണ് നാലുപേരെ അറസ്റ്റുചെയ്തത്. കാർ തട്ടി ഗ്രാമീണൻ മരിച്ചതിനെ തുടർന്നാണ് സ്വകാര്യ സ്ഥാപന ജീവനക്കാരനെ ഗ്രാമീണർ ആക്രമിച്ചു കൊന്നത്. ജില്ല ആസ്ഥാനമായ ബാരിപാഡയിൽ നിന്ന് 36 കി.മീ അകലെ ദേശീയപാതയിൽ കാർ മോട്ടോർ സൈക്കിളിലിടിച്ച് ഗ്രാമവാസിയായ ഹരിഹർസേഥി (55) സംഭവസ്ഥലത്ത് മരിച്ചതിനെ തുടർന്ന് രോഷാകുലരായ ഗ്രാമവാസികൾ കാറിലുണ്ടായിരുന്ന മൂന്നുപേരെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ സ്വകാര്യ സ്ഥാപന ജീവനക്കാരനായ സത്യനാരായണ നന്ദ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. മറ്റൊരു ജീവനക്കാരൻ ഫുൽചന്ദ് ശർമയെ ബാരിപേഡയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബംഗിരിപോസി പൊലീസ് ഇൻസ്‍പെക്ടർ സഞ്ജയ് പരിദ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.