വൈക്കം: പടിഞ്ഞാറെ നടയിലെ ജ്വല്ലറിയുടെ പിന്നിലെ ഭിത്തിതുരന്ന് മോഷണശ്രമം നടന്ന സംഭവത്തിൽ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും പരിശോധന നടത്തി. ജ്വല്ലറിക്കു പിന്നിൽ ഭിത്തിതുരന്ന ഭാഗത്തും സി.സി ടി.വിയുടെ ഭാഗങ്ങൾ തകർത്തിടത്തും സമീപത്തെ കുറ്റിക്കാട്ടിലും പൊലീസ് നായ് മണം പിടിച്ചെത്തി. അടുത്ത് വീടുകളില്ലാത്ത സ്ഥലത്ത് മഴപെയ്യുന്ന സമയം മതിൽ ചാടിയെത്തിയ മോഷ്ടാക്കൾ ജ്വല്ലറിയുടെ ഭിത്തിതുരന്ന് അകത്തുകയറുകയായിരുന്നെന്നാണ് പൊലീസിന്‍റെ നിഗമനം. ജ്വല്ലറിക്കുള്ളിൽനിന്ന് ലഭിച്ച വിരലടയാളങ്ങൾ പരിശോധിച്ച് മോഷണശ്രമത്തിൽ പ്രഫഷനൽ മോഷണസംഘത്തിന്‍റെ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കോട്ടയത്തുനിന്ന് എ.എസ്.ഐ ബിജുവിന്‍റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധൻ ജസ്റ്റിൻ ജോസും പരിശോധനയിൽ പങ്കെടുത്തു. വൈക്കം ഡിവൈ.എസ്.പി എ.ജെ. തോമസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.