പ്രതിയെ കുടുംബവീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നു

കാഞ്ഞിരപ്പള്ളി: സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തിയ കരിമ്പനാൽ ജോർജ് കുര്യനെ കൊലപാതകം നടത്തിയ കുടുംബവീട്ടിൽ പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്നു. വൈകീട്ട് ഏഴോടെ ഡിവൈ.എസ്.പി സി.ബാബുക്കുട്ടന്‍റെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. ജോർജിനോട് പൊലീസ് സംഭവം ചോദിച്ചറിഞ്ഞു. സംഘർഷവും വെടിവെപ്പുമെല്ലാം ഇയാൾ പൊലീസിനോട് വിശദീകരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈദ്യപരിശോധനക്കുശേഷമാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. ശേഷം പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. KTL Thelivedupp കരിമ്പനാൽ ജോർജ് കുര്യനെ കൊലപാതകം നടത്തിയ കുടുംബവീട്ടിൽ പൊലീസ് തെളിവെടുപ്പിന് കൊണ്ടുവരുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.