കോട്ടയം: വനിത കലക്ടർക്കൊപ്പം ജില്ല പഞ്ചായത്തിലും കോട്ടയം നഗരസഭയിലുമൊക്കെ അധ്യക്ഷ പദവിയിലേക്ക് വനിതകൾ എത്തുന്നതോടെ, കോട്ടയത്തിന് സ്ത്രീമുഖം. ബുധനാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ നിര്‍മല്ല ജിമ്മി, ജില്ല പഞ്ചായത്ത് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുകകൂടി ചെയ്യുമ്പോള്‍, ഇടവേളക്കുശേഷം കോട്ടയത്തിൻെറ ഭരണതലപ്പത്ത് വനിതകൾ ഏറെയാകും. കഴിഞ്ഞ ദിവസം നടന്ന നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പിൽ കോട്ടയമടക്കം അഞ്ചിടത്തും വനിതകളാണ് ഭരണനേതൃത്വത്തില്‍ എത്തിയത്. കലക്ടര്‍ എം. അഞ്ജനയുടെ കരങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരാന്‍ സ്ത്രീ ഭരണകര്‍ത്താക്കള്‍ക്ക് കഴിയും. ഇവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ കൂടുതൽ സ്ത്രീ സൗഹൃദ പദ്ധതികളാണ് ജില്ല പ്രതീക്ഷിക്കുന്നത്. കലക്ടര്‍ക്കും ജില്ല പഞ്ചായത്ത് പ്രസിഡൻറിനും പുറമേ ഒട്ടേടെ വകുപ്പ് മേധാവികള്‍ സ്ത്രീകളാണ്. ഇതിനൊപ്പമാണ് കോട്ടയം നഗരസഭ അധ്യക്ഷയായി ബിന്‍സി സെബാസ്റ്റ്യൻ തെരഞ്ഞെടുക്കപ്പെട്ടത്. ഏറ്റുമാനൂരില്‍ ലൗലി ജോര്‍ജും ചങ്ങനാശ്ശേരിയില്‍ സന്ധ്യ മനോജും വൈക്കത്ത് രേണുക രതീഷും ഈരാറ്റുപേട്ടയില്‍ സുഹ്‌റ അബ്ദുൽ ഖാദറും അധ്യക്ഷരായതോടെ സ്ത്രീ സൗഹൃദ പദ്ധതികള്‍ ഏറെ പ്രതീക്ഷിക്കപ്പെടുന്നു. പുതുതായി അധികാരമേല്‍ക്കുന്ന പഞ്ചായത്തു പ്രസിഡൻറുമാരില്‍ പകുതിയില്‍ ഏറെപ്പേരും സ്ത്രീകളാണ്. ഇവരെല്ലാം മുൻകൈയെടുത്ത് സ്ത്രീ സൗഹൃദ ടോയ്ലറ്റുകൾ അടക്കമുള്ള പദ്ധതികൾ പുനർജീവിപ്പിക്കുമോയെന്നാണ് ജില്ല ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.