ആശുപത്രി തുറന്നു: ഗതാഗത സൗകര്യമില്ല

പൊൻകുന്നം: കോവിഡ് ഭീതിയെ തുടർന്ന് അടച്ചിട്ട പൊൻകുന്നം അരവിന്ദ ആശുപത്രിയുടെ പ്രവർത്തനം പുനരാരംഭിച്ചു. ആരോഗ്യവകുപ്പിൻെറ നിർദേശങ്ങൾ പാലിച്ചാണ് ആശുപത്രി പ്രവർത്തനം തുടങ്ങിയത്. എന്നാൽ, ആശുപത്രിയിലേക്കുള്ള റോഡുകളെല്ലാം അടഞ്ഞുകിടക്കുന്നതിനാൽ ഇവിടേക്കെത്താൻ രോഗികൾ വലയുകയാണ്. ആദ്യദിനം ഒ.പിയിൽ ഏതാനുംപേർ ചികിത്സതേടിയെത്തി. രണ്ട് ജീവനക്കാരികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആശുപത്രി ഈമാസം രണ്ടിന് അടച്ചത്. ഇവരിലൊരാൾ ആശുപത്രിക്ക് സമീപം താമസിക്കുന്നയാൾ കൂടിയാണ്. ഇതേതുടർന്ന് ചിറക്കടവ് പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകൾ കണ്ടയ്ൻമൻെറ് മേഖലയാക്കി ഇതുവഴിയുള്ള ഗതാഗതം നിരോധിക്കുകയായിരുന്നു. ദേശീയപാതയിൽനിന്ന് ആശുപത്രിയുടെ മുന്നിലൂടെയുള്ള എരുമേലി റോഡിൻെറ ഇരുഭാഗത്തുനിന്ന് ആശുപത്രിയുടെ സമീപറോഡുകളും അടച്ചിരിക്കുകയാണ്. ആശുപത്രിയിലേക്കെന്ന് അറിയിക്കുന്നവരെ ദേശീയപാതയിൽനിന്നുള്ള പ്രവേശന കവാടത്തിൻെറ അരികിലൂടെ പൊലീസ് കടത്തിവിടുന്നുണ്ട്. എന്നാൽ, ആശുപത്രിയിലേക്ക് ആൾക്കാർ എത്തുമ്പോൾ റോഡ് അടഞ്ഞുകിടക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ഗതാഗത തടസ്സത്തെക്കുറിച്ച് കലക്ടറെ ബോധിപ്പിക്കുമെന്ന് ആശുപത്രി മാനേജ്‌മൻെറ് അറിയിച്ചു. ചിത്രം: KTL60, 61 Ponkunnam പൊൻകുന്നത്ത് ദേശീയപാതയിൽനിന്ന് കെ.വി.എം.എസ് റോഡിലേക്കുള്ള പ്രവേശനം തടഞ്ഞ് ബാരിക്കേഡ് സ്ഥാപിച്ചനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.