കോട്ടയം: തിരുവാർപ്പ് സ്വദേശി ബി. മണികണ്ഠൻ ഇന്ത്യന്‍ വ്യോമസേനയിലെ എയര്‍ മാര്‍ഷൽ പദവിയിലേക്ക്. എയര്‍ ചീഫ് മാര്‍ഷലിനു തൊട്ടുതാഴെയുള്ള പദവിയിലേക്കെത്തുന്ന മണികണ്ഠന്‍ തിരുവാര്‍പ്പ് പിഷാരത്ത് (രേവതി) റിട്ട. അധ്യാപകനായ ബാലകൃഷ്ണപിള്ളയുടെയും ലക്ഷ്മിക്കുട്ടിയുടെയും മകനാണ്. നിലവില്‍ എയർ വൈസ് മാർഷലായ അദ്ദേഹം ന്യൂഡൽഹി ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ആസ്ഥാനത്ത് അസി. ചീഫാണ്. കഴക്കൂട്ടത്തെ സൈനിക് സ്കൂളിലും പുണെയിലെ നാഷനൽ ഡിഫൻസ് അക്കാദമിയിലും പഠനം പൂർത്തിയാക്കിയ അദ്ദേഹം 1986 ജൂണിൽ ഹെലികോപ്ടർ പൈലറ്റായി ഇന്ത്യൻ വ്യോമസേനയിൽ പ്രവർത്തിച്ചു. ശ്രീലങ്കയിൽ എൽ.ടി.ടി.ഇക്കെതിരായ ഓപറേഷൻ പവൻ, സിയാച്ചിനിലെ ഓപറേഷൻ മേഘ്ദൂത് എന്നിവയിൽ അദ്ദേഹം പങ്കെടുത്തു. വ്യോമസേനയില്‍ നിരവധി സുപ്രധാന തസ്തികകളില്‍ നിയമിതനായിട്ടുണ്ട്. തിരുവാര്‍പ്പ് ക്ഷേത്രത്തോട് ചേര്‍ന്നുള്ള വീട്ടിലാണ് മാതാപിതാക്കളുടെ താമസം. ഒരു മാസം മുമ്പും മണികണ്ഠന്‍ തിരുവാര്‍പ്പിലെത്തി മാതാപിതാക്കളെ കണ്ടിരുന്നു. മണികണ്ഠന്റെ സഹോദരന്‍ ബി. അജിത് ബാബു സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥനാണ്. ഗ്രൂപ് ക്യാപ്റ്റൻ (റിട്ട.) നിർമല മണികണ്ഠനാണ് ഭാര്യ. മക്കൾ: അസ്ത്രിത് മണികണ്ഠൻ, അഭിശ്രീ മണികണ്ഠൻ. KTG B MANIKANDAN
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.