blurb സംഗീതപരിപാടി 15ന് പാമ്പാടിയിൽ കോട്ടയം: കലാകാരന്മാരുടെ സംഘടനയായ സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് അസോ. ഓഫ് ഭാരത് (സവാബ്) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 15ന് സംഗീതപരിപാടി പാമ്പാടിയിൽ നടത്തും. പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡാലി റോയി ഉദ്ഘാടനം നിർവഹിക്കും. സവാബ് സംസ്ഥാന പ്രസിഡന്‍റ് സാബു ഐക്കരേത്ത് അധ്യക്ഷതവഹിക്കും. തുടർന്ന് സംഗീത-മിമിക്രി പരിപാടിയും നടക്കും. പങ്കെടുക്കുന്നവർക്കെല്ലാം പതക്കങ്ങളും നൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രക്ഷാധികാരി ഡോ. നിരണം രാജൻ, പ്രസിഡന്‍റ് സാബു ഐക്കരേത്ത്, ജനറൽ സെക്രട്ടറി മധു ഡി.വായ്പൂര്, മുഖ്യ ഉപദേഷ്ടാവ് ബാബു മുതലപ്ര, ഖജാൻജി ഷാജി പഴൂർ, വനിത വിഭാഗം പ്രസിഡന്‍റ് ശ്രീദേവി ശ്രീകുമാർ, കോഓഡിനേറ്റർ ഹേമ ആർ.നായർ, പ്രോഗ്രാം കൺവീനർ സന്തോഷ് മല്ലപ്പള്ളി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. പങ്കെടുക്കാൻ താൽപര്യമുള്ളവർ 9745953541, 8281274011, 8606123499 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. -------------------------------- 'സ്റ്റേജ് കലാകാരന്മാർക്ക് ധനസഹായം നൽകണം' കോട്ടയം: ജീവനോപാധിയായിരുന്ന സ്റ്റേജ് പ്രോഗ്രാമുകൾ സാധാരണ നിലയിലേക്ക് എത്താത്ത സാഹചര്യത്തിൽ അത്തരം കലാകാരന്മാർക്ക് സാമ്പത്തിക സഹായം നൽകണമെന്ന് സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് അസോ. ഓഫ് ഭാരത് (സവാബ്) സംസ്ഥാന കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. 2018ലെ പ്രളയവും തുടർന്ന് വന്ന കോവിഡ് മഹാമാരിയും സ്റ്റേജ് കലാകാരന്മാരുടെ ജീവിതത്തിൽ വീഴ്ത്തിയ കരിനിഴൽ മാറിയിട്ടില്ല. കോവിഡ് കാലഘട്ടത്തിൽ കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽനിന്ന് ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്ക് രണ്ടുപ്രാവശ്യം 1000 രൂപ വീതംനൽകി സഹായിച്ചതുപോലെ വരുന്ന ഓണത്തിനും സഹായം നൽകണമെന്നാണ് ആവശ്യം. അതുപോലെ ക്ഷേമനിധി ബോർഡിൽ അംഗങ്ങളല്ലാത്ത അർഹരായ കലാകാരന്മാർക്കുകൂടി സഹായം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് സാബു ഐക്കരേത്ത് അധ്യക്ഷതവഹിച്ചു. കാഥികൻ ഡോ. നിരണം രാജൻ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.