കോട്ടയം: ഇടതു-വലതു മുന്നണികൾ സംയുക്തമായി പി.സി. ജോർജിനെ വേട്ടയാടുകയാണെന്ന് കേരള ജനപക്ഷം സെക്കുലർ നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനാണ് തിടുക്കത്തിൽ നടപടിയെടുത്തത്. സമൂഹത്തിന്റെ ചില ഉത്കണ്ഠകളാണ് പ്രസംഗങ്ങളിൽ അദ്ദേഹം പരാമർശിച്ചത്. അത് വിദ്വേഷമോ കലാപ ആഹ്വാനമോ അല്ലെന്നും നേതാക്കൾ ന്യായീകരിച്ചു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്റ് സജി എസ്. തെക്കേൽ, സംസ്ഥാന സെക്രട്ടറി അഡ്വ. ജോർജുകുട്ടി കാക്കനാട്ട്, സംസ്ഥാന ട്രഷറർ പ്രഫ. ജോസഫ് ടി. ജോസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.