മർദനമേറ്റ് മരിച്ച കുട്ടിയുടെ പിതാവിനെയും കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തൽ

-മരിച്ചത് നാലുവർഷം മുമ്പ്. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് തൊടുപുഴ: അമ്മയുടെ കാമുകന്‍റെ മർദനമേറ്റ് മരിച്ച ഏഴുവയസ്സുകാരന്‍റെ പിതാവിനെയും കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 2019 എപ്രിൽ ആറിനാണ് തൊടുപുഴ കുമാരമംഗലത്ത് അമ്മയുടെ സുഹൃത്ത് അരുൺ ആനന്ദിന്‍റെ മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഏഴുവയസ്സുകാരൻ മരിച്ചത്. ഇതിന് ഒരുവർഷം മുമ്പാണ് കുട്ടിയുടെ പിതാവ് ബിജുവിനെ ഭാര്യവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ, ഏഴുവയസ്സുകാരൻ ക്രൂര മർദനത്തിനിരായി മരിച്ചതോടെ പിതാവിന്‍റെ മരണം സംബന്ധിച്ചും സംശയങ്ങളുയർന്നു. പിതാവിന്‍റെ മരണശേഷമാണ് കുട്ടിയുടെ അമ്മ, അരുൺ ആനന്ദിനൊപ്പം താമസം തുടങ്ങിയത്. തുടർന്ന്, ബിജുവിന്‍റെ പിതാവ് ബാബു നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ഇടുക്കി യൂനിറ്റ് അന്വേഷണം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. ഏഴുവയസ്സുകാരന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ നാല് വയസ്സുകാരനായ സഹോദരൻ ലൈംഗികാതിക്രമത്തിന് ഇരയായതായും കണ്ടെത്തിയിരുന്നു. ഈ കേസിൽ അരുൺ ആനന്ദിന് കോടതി വ്യാഴാഴ്ച 21 വർഷം തടവ് ശിക്ഷ വിധിച്ചു. കുട്ടികളുടെ പിതാവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി കുട്ടികളുടെ അമ്മയെ നുണപരിശോധനക്ക് വിധേയമാക്കാനും നീക്കമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.