സൈനികനെയും സഹോദരനെയും തല്ലിയെന്ന് വനിത എസ്.ഐയുടെ മൊഴി

കൊല്ലം: കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനികനെയും സഹോദരനെയും സി.ഐയും എസ്.ഐയും മർദിച്ചിട്ടില്ലെന്ന പൊലീസ് വാദം ശരിയല്ലെന്നതിന് തെളിവായി വനിത എസ്.ഐയുടെ മൊഴി. സൈനികനായ വിഷ്ണുവിനെയും സഹോദരൻ വിഘ്നേഷിനെയും സി.ഐ വിനോദും എസ്.ഐ അനീഷും മർദിച്ചതായി സ്‌റ്റേഷനിലെ വനിത എസ്.ഐ സ്വാതി സംഭവം നടന്ന പിറ്റേന്ന് മജിസ്ട്രേറ്റിന് കൊടുത്ത മൊഴി പുറത്തുവന്നതോടെയാണ് പൊലീസ് യുവാക്കളെ മർദിച്ചിട്ടില്ലെന്ന വാദം പൊളിഞ്ഞത്.

സ്റ്റേഷനിലെ ബഹളം കേട്ടെത്തിയ സി.ഐ വിനോദും എസ്.ഐ അനീഷും ബലംപ്രയോഗിച്ച് വിഷ്ണുവിനെയും വിഘ്നേഷിനേയും ചൂരൽ ഉപയോഗിച്ച് തല്ലിയെന്നാണ് മൊഴിയിൽ പറയുന്നത്. മർദനത്തിൽ രണ്ട് ചൂരൽ ഒടിഞ്ഞതായും പറയുന്നുണ്ട്. റെറ്ററായിരുന്ന എ.എസ്.ഐ പ്രകാശ് ചന്ദ്രൻ മദ്യപിച്ചിട്ടാണ് ജോലി ചെയ്യുന്നതെന്ന് എസ്.ഐ സ്വാതിയോട് പരാതി പറയാനാണ് ഇരുവരും 

Tags:    
News Summary - Woman SI's statement that she beat the soldier and her brother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.