ബിനു
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 51 വർഷം കഠിന തടവും 2.7 ലക്ഷം രൂപ പിഴയും ശിക്ഷ. ഉളിയകോവിൽ സ്വദേശി ഇപ്പോൾ കിളികൊല്ലൂർ കന്നിമ്മേൽ ചേരിയിൽ താമസിക്കുന്ന ബിനു( 38)വിനെയാണ് കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എ. സമീർ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 17 മാസം കൂടി അധിക കഠിന തടവ് അനുഭവിക്കണം.
പിഴ ഒടുക്കിയാൽ തുക അതിജീവിതക്ക് നൽകണമെന്നും ഈ തുകക്ക് പുറമേ അതിജീവിത നഷ്ടപരിഹാര സ്കീമിൽ നിന്നും നഷ്ടപരിഹാരം നൽകുന്നതിനും വിധിയിൽ ജില്ല ലീഗൽ സർവീസ് അതോറിറ്റിയോട് ശിപാർശ ചെയ്തു.
2022 ലാണ് കേസിനാസ്പദമായ സംഭവം. കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന എൻ. ഗിരീഷ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.സരിത ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.