പത്തനാപുരം മാങ്കോട് നടന്ന കോൺഗ്രസ് രാഷ്ട്രീയവിശദീകരണ യോഗം ചാണ്ടി ഉമ്മൻ
ഉദ്ഘാടനം ചെയ്യുന്നു
പത്തനാപുരം: സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് മന്ത്രി കെ.ബി. ഗണേഷ്കുമാറാണെന്ന് തുറന്നടിച്ച് ചാണ്ടി ഉമ്മൻ എം.എൽ.എ. പത്തനാപുരം മാങ്കോട് നടന്ന രാഷ്ട്രീയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോളാർ പരാതിക്കാരിയുടെ പരാതി 18ൽനിന്ന് 24 പേജായി കൂടിയതിന് പിന്നിൽ ഗണേഷ്കുമാറാണ്. കൊട്ടാരക്കര കോടതിയിൽ കേസ് നടക്കുന്നുണ്ട്.
ഒരിക്കൽ നീതി ലഭിക്കുമെന്നാണ് വിശ്വാസം. ഉമ്മൻ ചാണ്ടി നീതിക്ക് നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ സി.ഡി തേടി ഗണേഷ്കുമാർ കോയമ്പത്തൂരിലേക്കും തമിഴ്നാട്ടിലേക്കുമൊക്കെ യാത്ര ചെയ്തു. എന്നിട്ട് സി.ഡി കിട്ടിയോയെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു.
ബാലകൃഷ്ണപിള്ളയുമായി ഉമ്മൻ ചാണ്ടിക്ക് അടുത്ത ബന്ധമായിരുന്നു. ഗണേഷ്കുമാറിൽനിന്ന് ഇതുപോലെ നീചമായ പ്രവൃത്തികൾ തങ്ങൾ പ്രതീക്ഷിച്ചില്ല. ഇതൊക്കെ നാട്ടുകാർക്ക് മനസ്സിലായിട്ടുണ്ട്.
വരുന്ന തെരഞ്ഞെടുപ്പിൽ അതെല്ലാം ജനം വിലയിരുത്തുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല, സി.ആർ. നജീബ്, കെ.എസ്. വേണുഗോപാൽ, എം.എ. സലാം, എം. ഷേക്ക് പരീത്, പി.എ. ഷാജഹാൻ, സകീർ ഓലിക്കൽ, മാങ്കോട് ഷാജഹാൻ, അജിത് കൃഷ്ണ, ഷീജ ഷാനവാസ്, എം. അബ്ദുൽ റഹ്മാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.