കുളത്തൂപ്പുഴ: കഴിഞ്ഞ ദിവസം രാത്രിയില്‍ കുളത്തൂപ്പുഴയാറില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കിഴക്കന്‍ മലയോര മേഖലയില്‍ ഉരുള്‍ പൊട്ടിയതായുള്ള അഭ്യൂഹം സാമൂഹിക മാധ്യമങ്ങളില്‍ പൊടിപ്പും തൊങ്ങലും ചാര്‍ത്തി ആഘോഷിച്ചപ്പോൾ വലഞ്ഞത് പൊതുജനം.
വനത്തില്‍ ഉരുള്‍ പൊട്ടിയതായും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതായും മരങ്ങളും കാട്ടാനയുമടക്കം മലവെള്ള പ്പാച്ചിലില്‍ ഒഴുകിപ്പോയതായും കാട്ടിയാണ് സാമൂഹിക മാധ്യമങ്ങളിൽ പരന്നത്.
ഉരുള്‍ പൊട്ടിയ വാര്‍ത്ത പരന്നതോടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റി താമസിപ്പിക്കുന്നതിനായി സാമൂഹിക പ്രവര്‍ത്തകരും പൊലീസും പഞ്ചായത്ത് അധികൃതരുമെല്ലാം രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.