കുളത്തൂപ്പുഴ: ദമ്പതികള്‍ സഞ്ചരിച്ച ഇരുചക്രവാഹനം ഇടിച്ചു വീഴ്ത്തി കടന്നു കളഞ്ഞ ബുള്ളറ്റ് യാത്രക്കാരെ കണ്ടെത്താന്‍ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധന തുടങ്ങി. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് കുളത്തൂപ്പുഴ ഷോൺ വില്ലയിൽ ജോയിസ് ജോസഫ്, ഭാര്യ മറിയാമ്മ എന്നിവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ പിന്നാലെ എത്തിയ ബുള്ളറ്റ് ബൈക്ക് ഇടിച്ചുവീഴ്ത്തി നിര്‍ത്താതെ പോയത്. ആനക്കൂട് കടവ് ജങ്ഷനിലായിരുന്നു അപകടം.
വീഴ്ചയില്‍ തലക്ക് ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മറിയാമ്മ അപകടനില തരണംചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു. പിന്നില്‍ വാഹനം ഇല്ലന്ന് ഉറപ്പാക്കിയാണ് ഇട റോഡിലേക്ക് തിരിഞ്ഞതെന്നും പെെട്ടന്ന് അമിതവേഗത്തിലെത്തിയ വാഹനം അപകടത്തിൽ പെടുത്തി കടന്നുകളയുകയായിരുന്നെന്നാണ് ജോയിസ് േജാസഫ് പറയുന്നത്.
ഇതോടെയാണ് സി.സി.ടി.വി സഹായത്തോടെ വാഹനം കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങള്‍ അവധി ദിനങ്ങളായതിനാല്‍ സമീപത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ദൃശ്യങ്ങള്‍ ശേഖരിക്കാനായില്ല. തിങ്കളാഴ്ചയോടെ കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള ശ്രമത്തിലാണ് പൊലീസെന്ന് കുളത്തൂപ്പുഴ സി.ഐ.എന്‍. ഗിരീഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.