കൊട്ടിയം: ഒന്നിച്ച് താമസിക്കുന്ന സുഹൃത്തിനെ ആക്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. തഴുത്തല കൊട്ടുംമ്പുറം സുമിത് ഭവനത്തിൽ സുജിത്ത്ദാസ് (40) ആണ് പിടിയിലായത്. അഞ്ച് വർഷത്തിന് മുമ്പ് ഇയാൾ യുവതിയെ ഒപ്പം കൂട്ടുകയായിരുന്നു. കഴിഞ്ഞ 27ന് ഉച്ചക്ക് യുവതിയുടെ വീട്ടിൽ കയറി ഇയാൾ ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു.
വീട്ടിലെ അലമാരയുടെയും ജനലിന്‍റെയും ഗ്ലാസുകൾ അടിച്ച് തകർത്തു. കൊട്ടിയം സബ് ഇൻസ്പെക്ടർമാരായ സുജിത് ജി. നായർ, റെനോക്സ്, എ.എസ്.ഐ ഫിറോസ്ഖാൻ, എസ്.സി.പി.ഒമാരായ സാംജി, ബീന, സി.പി.ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.