കൊട്ടിയം: പ്രഖ്യാപനങ്ങളും പദ്ധതികളും പ്രവർത്തനങ്ങളും ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷേ, നാളേറെയായിട്ടും മേവറം ബൈപാസ് ജങ്ഷന് മാലിന്യത്തിൽ നിന്നുള്ള ശാശ്വതമോചനം മാത്രം യാഥാർഥ്യമാകുന്നില്ല. മേവറം ബൈപാസ് ജംഗ്ഷനും പരിസരവും മാലിന്യം കൊണ്ടുനിറയുന്നതും ദുർഗന്ധം കാരണം മൂക്കുപൊത്തി കടന്നുപോകേണ്ട അവസ്ഥയും മാറ്റമില്ലാതെ തുടരുന്നു.
ബൈപാസ് റോഡ് ആരംഭിക്കുന്ന ഭാഗത്ത് റോഡിെൻറ പടിഞ്ഞാറുവശത്ത് മാലിന്യം കുന്നുകൂടി കിടക്കുകയാണ്. ബൈപാസ് റോഡിൽ സ്വകാര്യ മെഡിക്കൽ കോളജിനടുത്ത് റോഡരികിൽ മാലിന്യം കുന്നുകൂടി ദുർഗന്ധം വമിക്കുന്ന നിലയിലാണ്.
മൂക്കുപൊത്താതെ ഇതുവഴി പോകാൻ പറ്റാത്ത സ്ഥിതിയാണ്. പാലത്തറക്കടുത്ത് റോഡരികിൽ അറവു മാലിന്യവും മനുഷ്യവിസർജ്യങ്ങളും തള്ളുന്നതും പതിവാണ്.
സമീപത്തായി കോർപറേഷെൻറ വടക്കേവിള മേഖല ഓഫിസിലും പാലത്തറയിലെ കമ്യൂണിറ്റി ഹെൽത്ത് സെൻററിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിലവിലുണ്ടെങ്കിലും മാലിന്യ നിക്ഷേപം കണ്ട മട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
മേവറത്തെ മാലിന്യ നിക്ഷേപം അവസാനിപ്പിക്കാൻ തദ്ദേശ ഭരണകൂടവും വിവിധ സംഘടനകളും നടത്തിയ പ്രവർത്തനങ്ങളൊന്നും ഫലവത്തായില്ല. രാത്രികാലത്ത് സ്ക്വാഡ് പ്രവർത്തനം നടത്തി മാലിന്യ നിക്ഷേപകരെ പിടികൂടണമെന്ന ആവശ്യം ഏറെനാളായി ഉയരുന്നു. മാലിന്യത്തിൽനിന്ന് മേവറത്തിന് എന്നെങ്കിലും ശാപമോക്ഷം ലഭിക്കുമോ എന്ന േചാദ്യവുമായി കാത്തിരിക്കുക മാത്രമാണ് ഇപ്പോൾ പ്രദേശവാസികൾക്ക് മുന്നിലുള്ള വഴി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.