ബൈക്ക് യാത്രക്കാരനെ കുത്തിയ രണ്ടുപേർ അറസ്റ്റിൽ

കൊട്ടിയം: ബൈക്ക് യാത്രക്കാരനായ യുവാവിനെ കുത്തി പരിക്കേൽപിച്ച രണ്ടുപേർ അറസ്റ്റിലായി. ആദിച്ചനല്ലൂർ വടക്കേ മൈലക്കാട് സ്വദേശികളായ ധനേഷ്, ഓമനക്കുട്ടൻ എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച പുലർച്ചേ വടക്കേ മൈലക്കാട് പള്ളിക്ക് സമീപമായിരുന്നു സംഭവം. വടക്കേ മൈലക്കാട് സ്വദേശിയായ ഫിനേഷിനാണ് കുത്തേറ്റത്. വലത് കൈയിൽ മുറിവേറ്റു.

ധനേഷ് ഓടിച്ചു വന്ന ഓട്ടോറിക്ഷയിൽ ഫിനേഷിന്‍റെ ബൈക്ക് തട്ടി എന്നാരോപിച്ച് ധനേഷും ഫിനേഷും തമ്മിൽ വഴക്കുണ്ടായി. വഴക്ക് മുറുകിയപ്പോൾ ധനേഷ് കൂട്ടുകാരനും ഓട്ടോറിക്ഷാ ഡ്രൈവറുമായ ഓമനക്കുട്ടനെ വിളിച്ചു വരുത്തി. പിന്നീട് സംഘർഷമുണ്ടാവുകയും ഓമനക്കുട്ടൻറെ കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് ഫിനേഷിനെ വെട്ടാൻ ശ്രമിച്ചു. ഇത് തടഞ്ഞപ്പോഴാണ് കൈയിൽ കുത്തേറ്റതെന്ന് പൊലീസ് പറയുന്നു. ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Two arrested for stabbing biker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.