ഇരവിപുരം പള്ളി നേര് ഭാഗത്ത് തീരത്ത് അടിഞ്ഞുകൂടി കിടന്ന മണ്ണ് കടലെടുത്ത നിലയിൽ

ഇരവിപുരത്ത് കടൽ കയറ്റത്തിന് ശമനമില്ല

കൊട്ടിയം: കൊല്ലം ബീച്ച് മുതൽ പരവൂർ തെക്കുംഭാഗം വരെ കടൽ കയറ്റത്തിന് ശമനമില്ല. പലയിടങ്ങളിലും വലിയ തിരമാലകൾ കര കവർന്നു കൊണ്ടിരിക്കുകയാണ്. ഇരവിപുരം പള്ളി നേര് ഭാഗത്ത് മണ്ണ് അടിഞ്ഞുകൂടി ബീച്ച് രൂപപ്പെട്ടിരുന്ന ഭാഗത്തെ മണ്ണ് കടലെടുത്തു.

മുക്കം ബീച്ചിനടുത്ത് പുലിമുട്ടുകൾക്കിടയിൽ അടിഞ്ഞുകൂടി കിടന്ന മണ്ണും കടലെടുത്തു. മണ്ണ് കടലെടുത്ത സ്ഥലങ്ങളിൽ വർഷങ്ങൾക്കു മുമ്പ് കടലാക്രമണം നടന്നപ്പോൾ ഇട്ട പാറകൾ തെളിഞ്ഞു വന്നു. കടൽ കയറ്റത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

Tags:    
News Summary - There is no relief to sea level rise in Iravipuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.