ദേശീയപാതയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി
കൊട്ടിയം: തമിഴ്നാട്ടിൽ നിന്ന് വാഴക്കുല കയറ്റി വന്ന ലോറി ദേശീയപാതയിൽ നിയന്ത്രണം വിട്ട് മറിഞ്ഞു. ലോറിയിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച പുലർച്ചെ അഞ്ചോടെ മേവറം വാഴപ്പള്ളിക്ക് സമീപമായിരുന്നു അപകടം.
ഈറോഡ് സത്യമംഗലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ലോറി എതിരെ വന്ന കണ്ടെയ്നർ ലോറിക്ക് വശം കൊടുക്കുന്നതിനിടെ റോഡിൽ നിന്ന് തെന്നിമാറി മറിയുകയായിരുന്നു. വാഹനത്തിൽ ഡ്രൈവറും ക്ലീനറും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇരുവരും രക്ഷപ്പെട്ടു.
റോഡിൽ മറ്റ് വാഹനങ്ങളോ വഴിയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കേരള സിവിൽ ഡിഫൻസ് കൊല്ലം കടപ്പാക്കട നിലയത്തിലെ അംഗങ്ങളായ ഷിബു റാവുത്തറും നഹാസ് കോരണ്ടിപള്ളിയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കണ്ടെയ്നർ ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണമാക്കിയതെന്ന് മറിഞ്ഞ ലോറിയിലെ ഡ്രൈവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.