അജേഷ്

കാപ്പ: യുവാവിനെ തടവിലാക്കി

കൊട്ടിയം: കൊല്ലം സിറ്റിയിലെ ഇരവിപുരം, കൊട്ടിയം സ്റ്റേഷനുകളിലായി വധശ്രമം, നരഹത്യശ്രമം, അക്രമം, അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ തൃക്കോവിൽവട്ടം കിഴവൂരിൽ ബോണവിലാസം വീട്ടിൽ അജേഷിനെ (19) കാപ്പ പ്രകാരം തടവിലാക്കി. 2022ൽ ഏഴ് ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്. ഇതിൽ മൂന്നെണ്ണം മോഷണക്കുറ്റത്തിന് രജിസ്റ്റർ ചെയ്തതാണ്.

കൊടുംകുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തുന്നതിന്‍റെ ഭാഗമായി ജില്ല പൊലീസ് മേധാവി മെറിൻ ജോസഫ് കലക്ടറും ജില്ല മജിസ്ട്രേറ്റുംകൂടിയായ അഫ്സാന പർവീണിന് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കലിനുത്തരവായത്. ഇയാളെ കരുതൽ തടങ്കലിനായി പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.

Tags:    
News Summary - Kappa charged-The youth was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.