കൊട്ടിയം (കൊല്ലം): അർധരാത്രി ദമ്പതികളെയും മകനെയും വീട്ടിൽ കയറി ആക്രമിച്ച അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കോവിൽവട്ടം ചെറിയേല താഴമ്പണ സ്വദേശികളായ സർവിസ് സെന്ററിന് വടക്കുവശം ഉഷാ ഭവനം വീട്ടിൽ എം. രാജൻ (55), ഇയാളുടെ മകൻ രാഹുൽരാജ് (25), സഹോദരൻ ശ്യാം രാജ് (26), സനൽ നിവാസിൽ ആർ. സനൽ (38), മാവച്ചംകാവ് അമ്പലത്തിന് സമീപം സുകേശ് ഭവനം വീട്ടിൽ എസ്. സുമേഷ് (26) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30 ന് ആക്രമിക്കപ്പെട്ട സുരേന്ദ്രന്റെ വീട്ടുമുറ്റത്ത് നിന്ന മനോജ് എന്നയാളെ സംഘം ഉപദ്രവിക്കുകയായിരുന്നു. മനോജ് വീട്ടിൽ ജോലിക്ക് വന്നതാണെന്നും ഉപദ്രവിക്കരുതെന്നും പറഞ്ഞ് ഇവരെ തടയാൻ ശ്രമിച്ച സുരേന്ദ്രന്റെ മകൻ സുജിത്തിനെയും ഇവർ ആക്രമിച്ചു. വീട്ടിലേക്ക് ഓടിക്കയറിയ സുജിത്തിന് പിന്നാലെ സുരേന്ദ്രനെയും ഭാര്യയെയും ആക്രമിച്ചു. സംഭവത്തിൽ സുരേന്ദ്രന്റെ കൈ ഒടിഞ്ഞു.
കൊട്ടിയം സബ് ഇൻസ്പെക്ടർ സുജിത് ജി. നായരുടെ നേതൃത്വത്തിൽ എസ്.ഐമാരായ റെനോക്സ്, സുരേഷ്കുമാർ എ.എസ്.ഐമാരായ ഫിറോസ്ഖാൻ, സുനിൽകുമാർ, സി.പി.ഒമാരായ അനൂപ്, പ്രശാന്ത്, പ്രവീൺചന്ദ്, പ്രമോദ്, ചിത്രലേഖ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.