കൊട്ടിയം: ചെറിയേല മോരി കോളനിയിലെ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിലായി. പുനുക്കന്നൂർ മാമച്ചൻകാവിന് സമീപം കളത്തൂർവീട്ടിൽ ശരത് രാജ് (31, കുതിര ശരത്) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ 12ന് ശരത് രാജും സുഹൃത്തും മോരി കോളനിക്ക് സമീപം കടയിൽ നിൽക്കുകയായിരുന്ന കോളനിനിവാസിയായ രാജ്മോഹനെ (38) വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
സിറ്റി പോലീസ് കമീഷണർ ടി. നാരായണന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായത്. കൊല്ലം സിറ്റി ഡി.സി.ആർ.ബി അസിസ്റ്റൻറ് പൊലീസ് കമീഷണർ എം.എസ്. സന്തോഷിെൻറ നേതൃത്വത്തിൽ കൊട്ടിയം ഇൻസ്പെക്ടർ ജിംസ്റ്റൽ, എസ്.ഐമാരായ സുജിത് ജി. നായർ, ഹരിലാൽ, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.