കുട്ടിയെ വലിച്ചെറിഞ്ഞ കേസ്: പിതാവ് റിമാൻഡിൽ

കൊല്ലം: മദ്യലഹരിയിൽ ഒന്നരവയസുകാരിയായ മകളെ വീടിന് പുറത്തേക്കെറിഞ്ഞ സംഭവത്തിൽ പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കുറവൻപാലത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശി മുരുകന്‍റെ (35) അറസ്റ്റാണ് ഈസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.

എസ്.എ.ടി.ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തു. പൊലീസ് കസ്റ്റഡിയിലായിരുന്ന മുരുകന്‍റെ ഭാര്യ മാരിയമ്മയെ മൊഴിയെടുത്ത ശേഷം വിട്ടയച്ചു. ഞായറാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. മുരുകനും ഭാര്യ മാരിയമ്മയും ഒന്നിച്ചിരുന്ന് മദ്യപിക്കുകയും തർക്കത്തിനിടെ മകളെ വീടിന് പുറത്തേക്കെറിയുകയുമായിരുന്നു. നാട്ടുകാരിൽ നിന്നും അയൽവാസികളിൽ നിന്നും ശേഖരിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് മുരുകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. കുടുതൽ വകുപ്പ് ചുമത്തുമെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Child assaulted case: Father in remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.