കൊട്ടാരക്കര: അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് മൂന്നുവർഷം തടവും ലക്ഷം രൂപ പിഴയും വിധിച്ചു. കരിങ്ങന്നൂർ മോട്ടോർകുന്ന് വേങ്ങവിള വീട്ടിൽ രാജുവിനെയാണ് (70) ശിക്ഷിച്ചത്. കരിങ്ങന്നൂർ മോട്ടോർകുന്ന് ശ്രീശൈലം വീട്ടിൽ പ്രകാശിനെയാണ് (47) കൊലപ്പെടുത്താൻ ശ്രമിച്ചത്.
കൊട്ടാരക്കര അസി. സെഷൻസ് കോടതി ജഡ്ജ് എ. ഷാനവാസാണ് ശിക്ഷ വിധിച്ചത്. 2020 ജൂൺ മൂന്നിനാണ് സംഭവം. പൂയപ്പള്ളി ഇൻസ്പെക്ടറായിരുന്ന ആർ. വിനോദ് ചന്ദ്രൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കിയ കേസിൽ 17 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകളും നാല് തൊണ്ടിമുതലും ഹാജരാക്കി. രണ്ട് സാക്ഷികളെ ഡിഫൻസ് സാക്ഷികളായി വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ വെളിയം കെ. ഷാജി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.