നൈസാം, അമീർ, നൈയ്ഫ്

വധശ്രമക്കേസ് പ്രതികളെ പിടികൂടി

കൊല്ലം: വീട്ടിൽ വളർത്തിയ നായ് കെട്ടഴിഞ്ഞ് കടിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് തർക്കത്തിനൊടുവിൽ ഗൃഹനാഥനെയും മകനെയും ബന്ധുവിനെയും കൊലപ്പെടുത്താൻ ശ്രമിച്ച യുവാക്കളെ ചാത്തന്നൂർ പൊലീസ് പിടികൂടി. കഴിഞ്ഞമാസം 24ന് രാത്രി ഒമ്പതിന് മൈലക്കാട് സ്വദേശിയായ ശശികുമാറിനേയും മകനേയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ നൈസാം, അമീർ, നൈയ്ഫ് തുടങ്ങിയവരെയാണ് പിടികൂടിയത്.

ശശികുമാറിെൻറ വീട്ടിലെ നായ് കെട്ടഴിഞ്ഞ് പ്രതികളിൽ ചിലരെ നക്കിയതുമായി ബന്ധപ്പെട്ട് വീട്ടുകാരുമായുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിന് കാരണം. പിന്നീട് കൂടുതൽ ആൾക്കാരെ വിളിച്ചുരുത്തിയാണ് പ്രതികൾ ക്രൂരമായാണ് വീട്ടുകാരനെയും മകനടക്കമുള്ള ബന്ധുക്കളേയും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഗുരുതര പരിക്കേറ്റ ഇവർ ചികിത്സയിലാണ്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് ചാത്തന്നൂർ ഇൻസ്പെക്ടർ ജസ്റ്റിൻ ജോണിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ സരിൻ, നാസറുദ്ദീൻ, റെനോക്സ്, പ്രബേഷൻ എസ്.ഐ ഷാൻ, എ.എസ്.ഐ ബൈജു, സി.പി.ഒ രഞ്ജിത്, സതീശൻ, റൂഡാൻ തുടങ്ങിയവരടങ്ങിയ സംഘം പിടികൂടിയത്.

Tags:    
News Summary - arrested attempted murder cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.