ബിബിൻ

പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതി പിടിയിൽ

കൊല്ലം: പെൺകുട്ടിയെ ശല്യം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ പിടികൂടാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവ് പൊലീസ് പിടിയിലായി. ശക്തികുളങ്ങര കന്നിമേൽചേരി പ്രഞ്ചീട്ടതിൽ ബിബിൻ (24) ആണ് ശക്തികുളങ്ങര പൊലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10 ഓടെ വള്ളിക്കീഴ് ജങ്ഷന് സമീപം യുവാവ് പെൺകുട്ടിയെ ശല്യപ്പെടുത്തുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാന ത്തിൽ സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘത്തിലെ എസ്.ഐ അജയകുമാറിനെയാണ് ഇയാൾ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

സംഭവത്തെക്കുറിച്ച് ബിബിനോട് ചോദിച്ചതിലുള്ള വിരോധത്തിൽ ഉദ്യോഗസ്ഥനെ മർദിച്ചതായാണ് കേസ്. എസ്.ഐയുടെ തലക്കും കൈകാലുകൾക്കും പരിക്കേറ്റു. പൊലീസ് ഉദ്യോഗസ്ഥന്‍റെ ജോലി തടസ്സപ്പെടുത്തിയതിനും മർദിച്ചതിനുമാണ് കേസെടുത്തത്. ശക്തികുളങ്ങര എസ്.ഐമാരായ വിനോദ്, സുദർശനൻ, പ്രദീപ്, എ.എസ്.ഐ ക്രിസ്റ്റി, എസ്.സി.പി.ഒ പ്രവീൺ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Accused who assaulted police officer arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.