ട്രോളി ബാഗിൽ കഞ്ചാവുമായി നിക്സൺ സേവ്യറെ മടത്തറ ബസ്റ്റാൻഡിൽ പിടികൂടിയപ്പോൾ
കടയ്ക്കൽ: ഓണവിപണി ലക്ഷ്യമാക്കി വിൽപന നടത്താനെത്തിച്ച 11.34 കിലോ കഞ്ചാവ് മടത്തറയിൽ പൊലീസ് പിടികൂടി. കഞ്ചാവ് കടത്തിയ വിഴിഞ്ഞം വലിയതുറ സ്വദേശി നിക്സൺ സേവ്യറെ (26) അറസ്റ്റ് ചെയ്തു. റൂറൽ ഡാൻസാഫ് എസ്.ഐ ജ്യോതിഷ് ചിറവൂരിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
കഞ്ചാവ് വിൽപന നടത്തുന്നതിനായി തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് കെ.എസ്.ആർ.ടി.സി ബസിൽ വരികയായിരുന്ന നിക്സൺ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മടത്തറ ബസ് സ്റ്റാൻഡിൽ വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. ട്രോളി ബാഗിൽ മൂന്ന് പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മടത്തറ, ചല്ലിമുക്ക്, ചക്കമല പ്രദേശങ്ങളിൽ കഞ്ചാവിന്റെ ഉപയോഗം കൂടുതലാണെന്ന് പരാതിയുണ്ടായിരുന്നു. തുടർന്ന് വ്യാപക പരിശോധന നടത്തിവരവെയാണ് അറസ്റ്റ്. ഡാൻസാഫ് ടീം അംഗങ്ങളായ വിപിൻ രാധാകൃഷ്ണൻ, സജു, അഭിലാഷ്, ദിലീപ്, കടയ്ക്കൽ പൊലീസ് ഇൻസ്പെക്ടർ പി.എസ്. രാജേഷ്, എ.എസ്.ഐ ഹരികുമാർ, ചിതറ പൊലീസ് സബ് ഇൻസ്പെക്ടർ മുഹമ്മദ് മുഹ്സിൻ, സി.പി.ഒ മുഹമ്മദ് ഉബൈദ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.