യുവജനോത്സവം 3

സജിയേട്ടാ, ഇവിടെ സേഫല്ല... കൊല്ലം: യുവജനോത്സവത്തിൽ സാഹസികത മത്സരയിനമല്ലെങ്കിലും വേദികളിൽ എത്താൻ ഇത്തിരി സാഹസികത പുറത്തെടുത്തേ മതിയാകൂ. പ്രധാന വേദികളിൽ ഒന്നായ ഫാത്തിമ മാത കോളജിന് മുന്നിലാണ് അതിനുള്ള അവസരമുള്ളത്. ജല അതോറിറ്റി പൈപ്പിടാൻ വെട്ടിക്കുഴിച്ച റോഡാണ് യുവജനോത്സവത്തിന് എത്തുന്നവർക്ക് വെല്ലുവിളിയായി ഉള്ളത്. കർബല ജങ്ഷന് വശത്തുള്ള നടപ്പാത വഴിയാണ് ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ കടത്തിവിടുന്നത്. ഇതുവഴി തന്നെയാണ് മത്സരാർഥികളും കാണികളും നടന്നുപോകുന്നത്. നടപ്പാതയിലൂടെയല്ലാതെ കടന്നുപോകുന്ന വാഹനങ്ങൾ കോളജിന് മുന്നിലെത്തണമെങ്കിൽ റോഡിലെ മൺകൂന ചാടിക്കടക്കണം. രാത്രിയിൽ വേണ്ടത്ര വെളിച്ചമില്ലാത്തതിനാൽ അപകട സാധ്യത ഏറെ. സമാനമായി, യുവജനോത്സവം പ്രമാണിച്ച് എസ്.എൻ കോളജ് കാമ്പസിൽനിന്ന് വനിത കോളജിലേക്ക് വഴി തുറന്നിടത്തുമുണ്ട് അപകടസാധ്യത. ആ വഴിയോട് ചേർന്നുതന്നെ എസ്.എൻ കോളജ് വളപ്പിൽ പുതിയ കെട്ടിടത്തിന് പണി നടക്കുന്നുണ്ട്. ഇതിനായി തറയിൽ സ്ഥാപിച്ച ഇരുമ്പ് കമ്പികൾ കുട്ടികൾ നടന്നുപോകുന്ന വശത്തേക്ക് അപകടകരമായി ഉന്തിനിൽക്കുകയാണ്. ഇത്തിരി ചുവന്ന നൂൽ രണ്ട് കമ്പികൾക്ക് പുറത്ത് ഇട്ടിട്ടുള്ളതല്ലാതെ മറ്റ് മുന്നറിയിപ്പൊന്നും ഇവിടെയില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.