ഓയൂർ: പൂയപ്പള്ളി പഞ്ചായത്തിൽ പതിനാലാം വാർഡിലെ മരുതമൺ പള്ളിയിലും പരിസര പ്രദേശങ്ങളിലും . മരുതമൺപള്ളി മൃഗാശുപത്രിയിൽ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് വന്ധ്യംകരണത്തിനായി കരാറുകാർ എത്തിക്കുന്ന നായ്ക്കളെ യഥാസ്ഥാനങ്ങളിൽ തിരികെക്കൊണ്ടുവിടാതെ മരുതമൺപള്ളിയിലെ വിവിധ ഭാഗങ്ങളിൽ തുറന്നുവിടുന്നതാണ് എണ്ണം ക്രമാതീതമായി വർധിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. രാത്രി കടത്തിണ്ണകളിൽ കൂട്ടമായി തമ്പടിക്കുന്ന നായ്ക്കൾ വീടുകളിൽനിന്ന് കൂടുപൊളിച്ച് കോഴികളെയും മറ്റും ആക്രമിച്ച് കൊന്ന് കടത്തിണ്ണയിലും പരിസരങ്ങളിലും അവശിഷ്ടങ്ങൾ കൊണ്ടിടുന്നു. പുലർച്ച കട തുറക്കാനെത്തുന്നവരെയും ആക്രമിക്കുന്നു. തെരുവുനായ് ശല്യത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.