പരവൂർ: മൂന്ന് വയസ്സുള്ള മകളെ ഉപേക്ഷിച്ച് പോയ യുവതിയെയും പുരുഷ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പരവൂർ സ്വദേശിനി (23), ഇവരുടെ സുഹൃത്ത് പുക്കുളം സൂനാമി കോളനി ഫ്ലാറ്റ് നമ്പർ 24 എസ്.എസ് മൻസിലിൽ ബി. ഷബീർ (23) എന്നിവരാണ് അറസ്റ്റിലായത്. 17ന് രാത്രി പെൺകുഞ്ഞിനെ ഉപേക്ഷിച്ച് സുഹൃത്തിനോടൊപ്പം പോകുകയായിരുന്നു. മാതാവിന്‍റെ പരാതിയിൽ യുവതിയെ കാണാതായതിന് പൊലീസ് കേസെടുത്തു. ഇരുവരെയും വർക്കല നിന്നുമാണ് പൊലീസ് പിടികൂടിയത്. ഇരുവർക്കുമെതിരെ കുട്ടികളെ ഉപേക്ഷിച്ച് കടന്നതിന് ഇന്ത്യൻ ശിക്ഷ നിയമത്തിലെയും ജുവനൈൽ ജസ്റ്റിസ് ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് നടപടി സ്വീകരിച്ചത്. ഏഴുവർഷം ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തി റിമാൻഡ് ചെയ്തത്. പരവൂർ ഇൻസ്പെക്ടർ എ. നിസാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നിതിൻ നളൻ, സി.പി.ഒ സിന്ധു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഷബീറിനെ ജില്ല ജയിലിലും യുവതിയെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.