കണികണ്ടുണരാൻ കുഞ്ഞൻ കണിക്കൊന്ന

കുന്നിക്കോട്: കാഴ്ചക്ക് കൗതുകമുണർത്തി കർണികാരങ്ങളെ 'മിനിമൈസ്' ചെയ്ത് വളർത്തുകയാണ് ആവണീശ്വരം സ്വദേശിയായ ബാലചന്ദ്രൻ. കുന്നിക്കോട് ആവണീശ്വരം പുഴയോരം ഗാര്‍ഡനില്‍ കെ. ബാലചന്ദ്രന്‍റെ വീട്ടുമുറ്റത്ത് ഇത്തവണ പീതവര്‍ണവിസ്മയം ഒരുക്കി ബോണ്‍സായി കണിക്കൊന്ന പൂത്തു. എട്ട് വർഷം മുമ്പ് ചെടിച്ചട്ടിയിൽ വളർത്തിത്തുടങ്ങിയ കൊന്ന കഴിഞ്ഞ വർഷമാണ് പൂവിട്ടത്. കൃത്യമായി ജൈവവളവും സംരക്ഷണവും ഒരുക്കി പരിപാലിച്ചതോടെതാണ് മൂന്നടി പൊക്കമുള്ള കൊന്നയിൽ പൂവിടർന്നത്. വ്യത്യസ്ത തരം ആല്‍മരവും പാലയും ഫലവൃക്ഷങ്ങളുമെല്ലാം ഇവിടെ ബോൺസായി മരങ്ങളായി ഉണ്ട്. അധ്യാപികയായിരുന്ന ഭാര്യ ഗീതാകുമാരിയും മക്കളായ കൃഷ്ണേന്ദുവും പൗർണമിയും ചെടി പരിപാലനത്തിന് ഒപ്പമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.