മുട്ടറ മണികണ്ഠേശ്വരത്ത് പൈപ്പ് പൊട്ടിയിട്ട് ഒരാഴ്ച; ജലവിതരണം പുനഃസ്ഥാപിക്കാൻ നടപടിയില്ല ഓയൂർ: മുട്ടറ മണികണ്ഠേശ്വരത്ത് പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാൻ നടപടിയില്ല. പണം കൊടുത്ത് ജലം വാങ്ങേണ്ട അവസ്ഥയാണ് പ്രദേശവാസികൾക്ക്. ജല ജീവൻ പദ്ധതിയുടെ ഭാഗമായി റോഡിൻെറ വശത്ത് ഇടുന്നതിനിടെ ജില്ല പഞ്ചായത്തിൻെറ പൈപ്പ് ലൈൻ പൊട്ടുകയായിരുന്നു. ഈ പൈപ്പിൽ നിന്നാണ് പ്രദേശത്തെ 20ഓളം കുടുംബങ്ങൾ വെള്ളം ശേഖരിച്ച് കൊണ്ടിരുന്നത്. ഒരാഴ്ചയിൽ കൂടുതലായി കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്ന് നാട്ടുകാർ ഒരുടാങ്കിന് 700 രൂപ മുടക്കിയാണ് വാങ്ങുന്നത്. കുളിക്കാനും തുണി കഴുകുന്നതിനും ജലം ഉപയോഗിച്ചശേഷം വീട്ടിലെ മറ്റ് ആവശ്യങ്ങൾക്ക് തികയാതെ വരുന്നു. ജോലിക്ക് പോയി കിട്ടുന്ന കാശ് ജലത്തിനായി ചെലവാക്കേണ്ടിവരുന്ന അവസ്ഥയാണ്. വെളിയം പഞ്ചായത്തധികൃതർ അടിയന്തരമായി ഇടപെട്ട് പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.