കൊല്ലം: കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടമായ 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള 'പി.എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍' പദ്ധതിയുടെ ഭാഗമായ ജില്ലതല കിറ്റ് വിതരണം കലക്ടര്‍ അഫ്സാന പര്‍വീണ്‍ ചേംബറില്‍ നിര്‍വഹിച്ചു. ഏഴ് കുട്ടികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം കിട്ടിയത്. ആരോഗ്യ ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസം എന്നിവയിലൂടെ കുട്ടികളെ ശാക്തീകരിച്ച് 23 വയസ്സ് തികയുമ്പോള്‍ സാമ്പത്തിക പിന്തുണയോടെ സ്വയംപര്യാപ്തമായ നിലനില്‍പ്പിന് സജ്ജമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ല വനിത ശിശുവികസന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയാകുന്ന വേളയില്‍ 10 ലക്ഷം രൂപ അക്കൗണ്ടിലേക്ക് സ്ഥിരനിക്ഷേപമായും 23 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ പിന്‍വലിക്കാവുന്ന രീതിയിലാണ് നടപടിക്രമം. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് സേവിങ്‌സ് ബാങ്കുകളിലാണ് തുക നിക്ഷേപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.