ഓച്ചിറ: പഴയ കാർ വാങ്ങിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ മർദിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ. പ്രയാർ കളീയ്ക്കൽ വീട്ടിൽ ഷാനവാസ് എന്ന ഷാൻ (29) ആണ് പിടിയിലായത്. ജനുവരി 31ന് രാത്രി എട്ടിന് ഓച്ചിറ വലിയകുളങ്ങരയിലാണ് സംഭവം. പഴയ കാർ കച്ചവടം നടത്തുന്ന കെ ആൻഡ് കെ എന്ന സ്ഥാപനത്തിലേക്ക് എറണാകുളം പള്ളുരുത്തി നമ്പ്യാപുരം കരിയാബിയത്തോടി വീട്ടിൽ നുഫൈസിന്‍റെ (24) കൈവശമുള്ള കാർ വിലക്ക് വാങ്ങിയിരുന്നു. എന്നാൽ, വണ്ടിയുടെ രേഖകൾ നുഫൈസ് കൈമാറാത്തതിനെ തുടർന്ന് ഷാനവാസും കൂട്ടുപ്രതികളായ അരുൺ, അഭിരാം, ഷെമിം എന്നിവരും ചേർന്ന് എറണാകുളത്ത് വൈറ്റിലയിലെത്തി നുഫൈസിനെ മർദിക്കുകയും കൈയിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയും ചെയ്തെന്ന കേസിലാണ് ഷാനെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളായ അരുൺ, അഭിരാം, ഷെമീം എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഷാനെ കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.