പത്ത് വയസ്സുകാരനെ മര്‍ദിച്ച സംഭവം: പൊലീസിനെതിരെ ആരോപണം

മരട്: പൂണിത്തുറ വളപ്പിക്കടവില്‍ കളിക്കുന്നതിനിടെ തെറിച്ചുപോയ പന്തെടുക്കാന്‍ ചെന്ന 10 വയസ്സുകാരനെ വീട്ടുടമ മര്‍ദിച്ച സംഭവത്തില്‍ പൊലീസിനെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്ത്. സംഭവം നടന്ന് ആറുദിവസം പിന്നിട്ടിട്ടും പ്രതിയുമായി ഒത്തുചേര്‍ന്ന് കേസ് ദുര്‍ബലപ്പെടുത്താനും അട്ടിമറിക്കാനും ശ്രമിക്കുന്നതായാണ് ആരോപണം. പ്രതി മരട് ദിവ്യദീപം വീട്ടില്‍ ബാലന്‍ സി.പി.എം പ്രവര്‍ത്തകനാണ്.

ഇക്കാരണത്താലാണ് പ്രതിക്കെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ഇവർ പറയുന്നു. പ്രതിക്കെതിരെ ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്ന് ബി.ജെ.പി മേഖല സെക്രട്ടറിയും തൃപ്പൂണിത്തുറ മുനിസിപ്പല്‍ കൗണ്‍സിലറുമായ അഡ്വ. പി.എല്‍. ബാബു ആവശ്യപ്പെട്ടു. പ്രതിയെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെങ്കില്‍ പ്രതിയുടെ വീട്ടിലേക്കും പൊലീസ് സ്റ്റേഷനിലേക്കും മാര്‍ച്ചും ഉപരോധവും നടത്തുമെന്ന് കോണ്‍ഗ്രസ് പൂണിത്തുറ മണ്ഡലം പ്രസിഡന്‍റ് എ. രതീഷ് കുമാര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.