കാക്കനാട്: റോഡ് നിയമങ്ങൾ ലംഘിച്ചാൽ കടലാസിൽ പിഴയെഴുതി നൽകുന്ന രീതി ഇല്ലാതാകുന്നു. വെള്ളിയാഴ്ച മുതൽ ഇ-പോസ് യന്ത്രങ്ങളിലേക്ക് മാറ്റാനൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. ഇ-ചെലാൻ എന്ന പുതിയ രീതിയിൽ നിയമലംഘനങ്ങൾക്ക് പിഴയടപ്പിക്കാൻ െചലാൻ പ്രിൻറ് ചെയ്ത് നൽകുകയാണ് ചെയ്യുക. ടി.ആർ 5 എന്ന പേരിലുള്ള രശീതികളാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. ഇതുമായി ബന്ധിപ്പിച്ചിട്ടുള്ള ഇ-പോസ് യന്ത്രങ്ങൾ വഴി കാർഡ് ഉപയോഗിച്ച് ഓൺലൈനായി പണമടക്കാനുള്ള സൗകര്യവും പുതിയ സംവിധാനത്തിൽ മോട്ടോർ വാഹന വകുപ്പ് ഒരുക്കിയിട്ടുണ്ട്.
മോട്ടോർ വാഹന നിയമത്തിെല മുഴുവൻ നിയമ ലംഘനങ്ങളും അതിനുള്ള പിഴയും മറ്റ് ശിക്ഷകളുമടക്കമുള്ളവ ഇതിനായി രൂപപ്പെടുത്തിയ ഇ-െചലാൻ സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് ഓൺലൈനിൽ തന്നെ യാത്രക്കാർ ചെയ്യുന്ന കുറ്റങ്ങൾ രേഖപ്പെടുത്താൻ കഴിയും. ഉദ്യോഗസ്ഥർ അവരുടെ യൂസർ നെയിം ഉപയോഗിച്ചാണ് ഇത് പ്രവർത്തിപ്പിക്കുക. ഇ-െചലാൻ വരുന്നതോടെ പണമടച്ചതിെൻറ വിവരങ്ങൾ യാത്രക്കാർക്ക് മെസേജ് വഴിയും പ്രിൻററിൽനിന്ന് ലഭിക്കുന്ന രശീതി മുഖേനയും ലഭിക്കും. കേസെടുക്കേണ്ട കുറ്റകൃത്യങ്ങളാണെങ്കിലും സോഫ്റ്റ്വെയർ വഴി അപ്പോൾ തന്നെ റിപ്പോർട്ട് തയാറാക്കാനും ഉദ്യോഗസ്ഥർക്ക് കഴിയും.
നിയമലംഘനത്തിന് പിടികൂടിയ വാഹനത്തിെൻറയും ഡ്രൈവറുടെയും വിവരങ്ങളും പിടികൂടിയ സ്ഥലവും അതേസമയം, തന്നെ മോട്ടോർ വാഹന വകുപ്പിെൻറ സെർവറിലും രേഖപ്പെടുത്തുന്ന രീതിയിലാണ് സോഫ്റ്റ്വെയർ രൂപകൽപന. ഫോട്ടോകൾ അടക്കം അപ്ലോഡ് ചെയ്യുന്നതിനാൽ തുടർനടപടികൾ എളുപ്പത്തിലാക്കാൻ കഴിയും. സർക്കാർ ഏജൻസിയായ എൻ.ഐ.സിയാണ് സോഫ്റ്റ്്െവയർ രൂപകൽപന ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.