കീഴ്മാട്: കണ്ടെയ്നർ ലോറിക്കകത്ത് കൊണ്ടുവരുകയായിരുന്ന ഫ്രിഡ്ജുകൾ കത്തിനശിച്ചു. ആലുവ-പെരുമ്പാവൂർ റോഡിൽ ചാലക്കൽ ദാറുസ്സലാം സ്കൂളിന് സമീപം ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.
മുംബൈയിൽനിന്ന് ചാലക്കലുള്ള ഹെയർ കമ്പനിയുടെ ഗോഡൗണിലേക്ക് പുതിയ ഫ്രിഡ്ജുകളുമായി വരുകയായിരുന്നു കണ്ടെയ്നർ ലോറി. ഓട്ടത്തിനിടയിൽ ലോറിയിൽനിന്ന് പുക പുറത്തേക്ക് വന്നതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് തീപിടിച്ചതറിയുന്നത്. ഉടൻ ആലുവ അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. എട്ടോളം ഫ്രിഡ്ജുകൾക്ക് തീ പിടിച്ചിട്ടുണ്ട്.
ഇവയടക്കം മുഴുവൻ ഫ്രിഡ്ജുകളും പിന്നീട് ഗോഡൗണിൽ ഇറക്കി. തീപിടിത്തകാരണം വ്യക്തമല്ലെന്ന് അഗ്നിരക്ഷാസേന അധികൃതർ പറഞ്ഞു. കെണ്ടയ്നറിനകത്ത് വായുസഞ്ചാരമില്ല. ഫ്രിഡ്ജുകൾ പൊതിഞ്ഞിരുന്ന പെട്ടികൾക്ക് തീപിടിച്ചതാണെന്നാണ് കരുതുന്നത്. അസി. സ്റ്റേഷൻ ഓഫിസർ ഡി. അനിൽകുമാർ, ഉദ്യോഗസ്ഥരായ എ.പി. സുരേഷ്, സിനോജ്, ഷെരീഫ്, കിരൺ, സുനിൽ, അനൂപ്, പോൾസൺ, രാഹുൽദാസ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. സംഭവത്തെതുടർന്ന് ആലുവ-പെരുമ്പാവൂർ റൂട്ടിൽ കുറച്ചുനേരം ഗതാഗത തടസ്സമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.