representative image
Posted On
date_range Updated On
date_range കൃഷിയിടത്തില്‍ ഇറങ്ങി വ്യാപക നാശം വരുത്തിയ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു
കുമ്പള (കാസർകോട്): കൃഷിയിടത്തില്‍ ഇറങ്ങി വ്യാപകമായി നാശം വരുത്തിയ രണ്ടു കാട്ടുപന്നികളെ വെടിവച്ചു കൊന്നു. വനം അധികൃതരും ജില്ലാ ഗണ്‍ ലൈസന്‍സ്‌ഡ് അസോസിയേഷനും ചേർന്ന് കൃഷിയിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പന്നികളെ കണ്ടെത്തി വെടിവെച്ചു കൊന്നത്.
പുത്തിഗെ ബാഡൂര്‍ സേരാജെയിലാണ് സംഭവം. ഈ ഭാഗങ്ങളില്‍ കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവാണെന്നു പരാതി ഉണ്ടായിരുന്നു.
ഇതേ തുടര്‍ന്ന് കാസര്‍കോട് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സോളമന്‍ തോംസ് ജോർജ്, സെക്ഷന്‍ ഫോറസ്‌റ്റ് ഓഫിസര്‍ രമേശ്, അസോസിയേഷന്‍ അംഗങ്ങളായ പ്രദീപ് റാവു മേപ്പാട്ട്, കൃഷ്‌ണഭട്ട്, ഹരീഷ്, ഇസ്‌മയില്‍, ഗോവിന്ദ ഭട്ട് തുടങ്ങിയവരാണ് രണ്ടു പന്നികളെ വെടിവച്ചു കൊന്നത്. തുടര്‍ന്ന് കുഴിയെടുത്ത് മണ്ണെണ്ണയൊഴിച്ച് തീയിട്ട ശേഷം മൂടിയതായി അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.