കാഞ്ഞങ്ങാട്: മത്സ്യബന്ധന മേഖലയുടെ അടിസ്ഥാന സൗകര്യവും മാനവശേഷി വികസനവും എന്ന സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അജാനൂരില്‍ നിര്‍മിച്ച ഫിഷര്‍മെന്‍ യൂട്ടിലിറ്റി സെന്ററിന്റെ ഉദ്ഘാടനം വകുപ്പ് മന്ത്രി സജി ചെറിയാന് ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു.
94.90 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ഫിഷര്‍മെന്‍ യൂട്ടിലിറ്റി സെൻറര്‍ മത്സ്യബന്ധന മേഖലക്ക് പുത്തന്‍ ഉണര്‍വേകും. മത്സ്യം ലേലം ചെയ്യുന്നതിനുള്ള സൗകര്യം, വല നെയ്യുന്നതിനുള്ള ഹാള്‍, ഓഫിസ് മുറി, അധികമായി വരുന്ന മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിനായി ചില്‍ഡ് റൂം സംവിധാനം, ചുറ്റുമതില്‍ പാര്‍ക്കിങ് ഏരിയ, അപ്രോച്ച് റോഡ് എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഇ. ചന്ദ്രശേഖരന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി. ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന തീരദേശ വികസന കോര്പറേഷൻ പ്രതിനിധി പി.പി. അക്ഷയ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. മണികണ്ഠന്, അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സബീഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സൻമാരായ കെ. കൃഷ്ണന് മാസ്റ്റര്‍, ഷീബ ഉമ്മന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ലക്ഷ്മി തമ്പാന്, കെ.എസ്.സി.എ.ഡി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം കെന്നഡി, അജാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അശോകന് ഇട്ടമ്മല്‍, കെ. രവീന്ദ്രന്, എ. ഇബ്രാഹിം ആവിക്കല്‍, ഹംസ, കെ. സതി, ഷിജു തുടങ്ങിയവര്‍ സംസാരിച്ചു.
അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി. ശോഭ സ്വാഗതവും കാസര്‍കോട് ഫിഷറീസ് അസി.ഡയറക്ടര്‍ കെ.വി. സുരേന്ദ്രന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.